Monday 26 November 2012

                            ചീവിടുകള്‍ 
                            നിര്‍ത്താതെ പറയുന്നത് 

മനുഷ്യന് ആര്‍ത്തിയില്ലാത്ത 
ഒരു ഭൂതകാലം ഉണ്ടായിരുന്നു 
എന്നാ ഓര്‍മ പെടുത്തലാകാം  
ചിവീടുകള്‍ നിര്‍ത്താതെ പറയുന്നത്. 

അല്ലെങ്കില്‍ 
വരാന്‍ പോകുന്ന ആപത്തിനെ കുറിച്ചുള്ള 
സൂചനയാവാം 
ചിവീടുകള്‍ നിര്‍ത്താതെ പറയുന്നത്.

അതുമല്ലെങ്കില്‍ 
വെളിച്ചം നഷ്‌ടമായ ആധുനികയില്‍
ഭ്രമിച്ചു പോയ ഇണയെ 
സത്യമായ ജീവിതത്തിലേക്ക് 
തിരികെ വിളിക്കുന്നതാകാം 
ചിവീടുകള്‍ നിര്‍ത്താതെ പറയുന്നത്.

Friday 9 November 2012





ടാങ്കര്‍ അപകടം ഡ്രൈവര്‍ക്ക് ഫിലിപ്പീന്‍സ് നിയമ സഹായം നല്‍കും ;റിയാദ് ഇരുപത്തി രണ്ട് പേരുടെ ജീവനപഹരിച്ച റിയാദ് ഖുരൈസ് റോഡില്‍ നവംബര്‍ ഒന്നിനുണ്ടായ വാതക ടാങ്കര്‍ ദുരന്തത്തില്‍ പ്രതിയായി സൌദി പോലീസേ കസ്റ്റടിയിലുള്ള തങ്ങളുടെ പൌരനായ റോബിന്‍ കേബെങ്ങിനു വേണ്ട നിയമ സഹായം നല്‍കുമെന്ന് ഫിലിപ്പീന്‍ ഗവര്‍മെന്റ് .വാതക ടാങ്കറിന്റെ ഡ്രൈവറായ കേബെങ്ങ് ദുരന്തത്തെ കുറിച്ച് അന്ന്യേഷണം നടത്തുന്ന സൌദി ഇന്‍വെസ്റ്റ്‌ ഗേഷന്‍ ടീമിന്റെ കസ്റ്റ ടിയില്‍ ആണ് ഉള്ളത് 

ദുരന്തവുമായി ബന്ധപ്പെട്ട സൗദി ഗവണ്‍മെന്‍റിന്‍െറ മുഴുവന്‍ അന്വേഷണ നടപടികളുമായും സഹകരിക്കുമെന്നും ഇക്കാര്യത്തില്‍ റോബിന്‍ കെബേങ്ങിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും ഫിലിപ്പീന്‍സ് വിദേശകാര്യ സെക്രട്ടറി ആല്‍ബര്‍ട്ട് ഡെല്‍ റൊസാരിയോയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ ഘടകങ്ങളുള്ള ഓവര്‍സീസ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ അഡ്മിനിസ്ട്രേഷന്‍ കെബേങ്ങിന്‍െറ കുടുംബത്തെ നേരില്‍ കണ്ട് മുഴുവന്‍ നിയമ ചെലവുകളും വഹിക്കാന്‍ സംഘടന ഫണ്ട് മാറ്റിവെച്ചതായി അറിയിച്ചു.
കെബേങ്ങ് സംഘടനയുടെ അംഗമായിരുന്നെന്ന് സംഘടനാ ഭാരവാഹി കാര്‍മലിറ്റ ഡിംസണ്‍ പറഞ്ഞു. കെബേങ്ങിന് വേണ്ടി ഫിലിപ്പീന്‍സ് വിദേശകാര്യ വകുപ്പ് അഭിഭാഷകനെയും ഏര്‍പ്പെടുത്തും. അതിനിടെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഭൂരിപക്ഷം പേരും ആശുപത്രികള്‍ വിട്ടു. അവശേഷിക്കുന്ന ഏഴ് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡി.എന്‍.എ പരിശോധന നടപടികള്‍ സൗദി ഫോറന്‍സിക് വിഭാഗത്തില്‍ പുരോഗമിക്കുകയാണ്. മരിച്ചവരില്‍ ഒരു ഫിലിപ്പൈനിയെ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍...................................................,,,,,,,,,
റിയാദിലെ   ടാങ്കര്‍ ദുരന്തത്തിലേക്ക് വാഹനം ഓടിച്ച ഫിലിപ്പീനി പൌരനു ഫിലിപ്പീന്‍ ഗവര്‍മെന്റ് നല്‍കുന്ന  പരിരക്ഷ യെ കുറിച്ചുള്ള വാര്‍ത്തയാണ് മുകളില്‍ [മാധ്യമം ദിന പത്രം ]
ദുരന്തത്തെ ന്യായീകരിക്കാന്‍ വേണ്ടിയല്ല ഈ കുറിപ്പ് .ഞാനും ഒരു പ്രവാസിയാണ്  വലിയ വാഹനം ഓടിക്കുന്ന ഞാന്‍ ഇതു പോലൊരു സംഭവം  എനിക്കോ ഏതെങ്കിലും ഇന്ത്യക്കാരനോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്ന അവസ്ഥ എന്ന് ആലോചിച്ചപ്പോള്‍ ..........
ഇരുപത്തി രണ്ടു ആളുകള്‍ മരണമടഞ്ഞു ,നൂറിലേറെ ആളുകള്‍ക്ക് പരിക്ക് പറ്റി ,നൂറിലേറെ വാഹനങ്ങളും ,കടകളും നശിച്ചു ,ഒരു പാലം തകര്ന്നൂ കോടി കണക്കിന് റിയാലിന്റെ നഷ്ടമാണ് ഉണ്ടായത് .നഷ്ടപെട്ടവരുടെ ദുഖത്തില്‍ പങ്കു ചേരുന്നു .
ഫിലിപ്പീനി ഡ്രൈവറുടെ അശ്രദ്ധ യാണ് ദുരന്തം ഉണ്ടാകാന്‍ കാരണമെന്നു പ്രാഥമിക നിഗമനം .ശരിയോ തെറ്റോ സംഭവിക്കാനുള്ളത് സംഭവിച്ചു .അതില്‍ നിന്ന് മുക്തി നേടുകയാണ്‌ ഇനി വേണ്ടത് .സൌദി അറേബ്യയില്‍ ആയതു കൊണ്ട് അത് വേഗം തന്നെ ഉണ്ടാകും എന്ന് ഉറപ്പു ഉണ്ട് .
ഇവിടെ ചിന്തികേണ്ട വിഷയം ഫിലിപ്പീന്‍ എന്ന രാജ്യം അവിടെത്തെ ഒരു  പ്രവാസി  പൌരനു ഭരണാധികാരികള്‍ നല്‍കുന്ന പരിഗണനയും സ്നേഹവും സുരക്ഷിതവും കാണുമ്പൊള്‍ നമ്മുടെ  നാട്ടിലെ ജീര്‍ണിച്ച അധികാരി വര്‍ഗങ്ങള്‍ രാജ്യത്തിന്‍റെ നട്ടെല്ല് കൂടിയായ പ്രവാസികളോട് ചെയ്യുന്ന അവഗണന കാണുമ്പൊള്‍ തോക്കെടുക്കാനാണ് തോന്നാറ് .[കയ്യില്‍ തോക്കില്ല ]
ഈ അപകടം ഒറ്റ പെട്ട താണെങ്കിലും ഫിലിപ്പീന്‍ എംബസി യുടെ ഇത്തരം ഇടപെടല്‍ ഒറ്റ പെട്ടതല്ല .അവരുടെ ഓരോ പ്രവാസിയുടെയും കാര്യത്തില്‍ ഈ  ശ്രദ്ധ അവര്‍ കാണിക്കാറുണ്ട് .സ്വന്തം രാജ്യത്തെ എത്ര ആളുകള്‍ വിദേശത്ത് തൊഴില്‍ എടുക്കുന്നു എന്ന് പോലും അറിയാത്ത കേന്ദ്ര ,സംസ്ഥാന മന്ത്രിമാര്‍ ഉള്ള നാടാണ്‌ നമ്മുടേത്‌. 
അന്യ നാട്ടില്‍ പണിയെടുക്കുന്ന ഓരോ പ്രവാസിയും നാടിന്‍റെ സമ്പത്താണ് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അധികാരത്തിന്‍റെ സുഖ ലോലതയില്‍ തിമിരം ബാധിച്ച രാഷ്ട്രീയ നപുംസകങ്ങളെ ബഹിഷ്കരിക്കാനും ഒറ്റ പെടുത്തുവാനും രാഷ്ട്രീയം മറന്നു ഓരോ പ്രവാസിയും ഒന്നകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .
നികുതി പണം കൊണ്ട് വിദേശ രാജ്യങ്ങള്‍ ചുറ്റിയടിക്കാന്‍ കറങ്ങി നടക്കുന്ന മന്ത്രി പുംഗവന്‍ മാര്‍ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞു അങ്ങ് പോകും .അവര്‍ക്ക് സ്വീകരണം കൊടുക്കാന്‍ കുറെ മറ്റവന്‍ മാരും ...പ്രിയപെട്ടവരെ ദയവായി ഇത്തരം വേദികളില്‍ പോയി ഇരുന്നു കൊടുക്കരുത് .
എയര്‍ ഇന്ത്യയെ കുറിച്ച് എഴുതി ബോറടിപ്പിക്കുന്നില്ല ..അത് ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ അക്രമാസ്ഥാനാകാന്‍ സാധ്യതയുണ്ട് .
പ്രവാസ ലോകത്തെ കുട്ടി നേതാക്കന്മാര്‍ കുറച്ചു കാലം പത്രത്തില്‍ മുഖം കാണിക്കാനുള്ള സ്വീകരണങ്ങളില്‍ നിന്ന് വിട്ടു നിന്നാല്‍ അതൊരു നല്ല തുടക്കമാകുമായിരുന്നു .നമ്മുടെ അടിസ്ഥാന പ്രശ്നപ്രശ്നങ്ങള്‍ക്ക് അല്പം പരിഹാരം ഉണ്ടായാല്‍ പ്രവാസികള്‍ക്ക് വേണ്ടി ഒരു പത്രം തന്നെ തുടങ്ങി അതില്‍ ഒരു പേജ് തന്നെ നിങ്ങളുടെ  മുഖം കാണിക്കാന്‍ വേണ്ടി  മാറ്റി വെച്ച് തരാം .
ഒരു ഇന്ത്യ കാരനായി ജനിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.പക്ഷെ  ഒരു ഇന്ത്യന്‍ പ്രവാസിയായതില്‍ ഞാന്‍ ദുഖിക്കുന്ന

Tuesday 25 September 2012

നിള



താരാട്ടിന്‍റെ ഈണം കൊതിച്ചവള്‍
ജീവിതത്തിന്‍റെ താളംവില്‍ക്കപെടുന്നു.
 
കൊയ്തുകഴിഞ്ഞ പാടം പോലെ നിള
ചുമട് ഇറക്കിയ കീഴാളന്റെ കിതപ്പ് 
വിധവയുടെ നെടു വീര്‍പ്പ്
പങ്ക് നഷ്ട പെട്ട കുട്ടിയുടെ നിരാശ
മരണം കാത്തുകഴിയുന്ന വൃദ്ധയുടെ മൂകത 
പോയ കാല വസന്തത്തിന്റെ നനവ് 
കയ്യേറ്റ കാരന്‍റെ ദുര്‍ഗന്ധം. 
ബാക്കിയായ മത്സ്യങ്ങള്‍ 
മോചനത്തിനായി കേഴുന്നു 
അരുതേ എന്ന് ഗ്രന്ഥങ്ങള്‍ 
വിശ്വാസം നടിച്ചവര്‍ അത് കേട്ടില്ല. 

മരണതന്‍ നദിവേഗ 
ജാലകം തുറക്കുന്നു 
പ്രജ്ഞയില്‍ നിലാവിന്‍റെ
കുളിരും ലയങ്ങളും 
അകലെ വാനത്തില്‍
നേര്‍ത്ത കാട്ടിലൂടെ ഒലിച്ചു പോകുന്നു 
ജല കന്യക .



Monday 3 September 2012

ഉത്തരാധുനിക പ്രണയം 

ഓര്‍ക്കാന്‍ ഒന്നുമില്ലാതിരുന്നപ്പോളാണ് പ്രിയപെട്ടവളെ 
എനിക്ക് നിന്നെ കുറിച്ച് ഓര്‍മവന്നത് .
നിഗൂഡതകള്‍ പേറുന്ന ഇരുണ്ടജലാശയത്തില്‍ നിന്ന് 
ഉയര്‍ന്നു പൊങ്ങുന്ന ഒരു പരല്‍മീനിനെ പോലെ നീ .

ഘടികാരത്തിലെ കറുത്ത ചിറകടി 
ഹൃദയത്തെ -
ബീജ ഗണിത ലഘൂകരണത്തിലേക്ക്
വലിച്ചെറിയുന്നു 

ഗണിത ശിഖരത്തില്‍ ജീവന്‍റെ ദുര്‍നാടകം.

വിരസതകള്‍ ചേക്കേറുന്ന ഭ്രാന്തിന്റെനിമിഷങ്ങളില്‍ 
എനിക്ക് നിന്‍റെ ഓര്‍മയും പ്രണയവും വേണം 
ഒരു തുലാവര്‍ഷ മഴപോലെ നീ 
എന്നെ നനയ്ക്കുക .
ദാഹിക്കുമ്പോള്‍ ചുംബനങ്ങളുടെ 
ഒരു ചഷകം തരിക .
മൌനത്തിന്‍റെ പെരുമഴയില്‍ 
നനഞ്ഞു കുളിക്കുമ്പോള്‍ 
ഇന്റെര്‍നെറ്റിലെ പുതിയ ദൃശ്യങ്ങളെകുറിച്ച് പറയാം.
അല്ലെങ്കില്‍ ടെണ്ടുല്‍ക്കറിന്റെ ഗ്രന്ഥപഠനത്തെ കുറിച്ച്,
അതുമല്ലെങ്കില്‍ ഹോളിവൂഡിലെ നൃത്തചിത്രങ്ങളെ കുറിച്ച്....
ഒടുവില്‍ 
ഗര്‍ഭപാത്രത്തിലേക്ക്  തുറിച്ചുനോക്കുന്ന 
കുഞ്ഞിന്‍റെ മരണ മുഖംകണ്ട് 
നിര്‍വികാരമായി കൈ വീശിപിരിയാം.
പിന്നെ ഓര്‍ക്കാം .
വിരസതയുടെ നിമിഷങ്ങളത്രയും
ഓര്‍ക്കാനുള്ളതാണ്.  

Sunday 12 August 2012


എന്‍റെ 
ദുരാഗ്രഹ
ആശങ്കകള്‍ 



                  വയസ്സ് മുപ്പത്തി അഞ്ചു ആയി. ഇനി അഞ്ചു കൊല്ലം കഴിഞ്ഞാല്‍ യൂത്ത് കമ്മിറ്റിയില്‍ മെമ്പര്‍ ഷിപ്‌ കിട്ടില്ല. എല്ലാം എത്ര പെട്ടെന്ന്. കുറച്ചു നാള്‍ കൂടി ചെറുപ്പകാരന്‍ എന്ന പേരുണ്ടാകും. അത് കഴിഞ്ഞാല്‍ എല്ലാം പെട്ടെന്നാകും . മധ്യ വയസ്സന്‍ ,വയസ്സന്‍ കിളവന്‍ ,പിന്നെ മരണം ...ഹോ ആലോചിക്കാന്‍ തന്നെ വയ്യ .


         കഴിഞ്ഞു പോയ കുട്ടികാലം എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ .
കോട്ടി [ഗോലി]കളിയും ,മണ്ണ് കൊണ്ട്  ചോറും കറിയും വെച്ചും, ആത്ത മരത്തില്‍  ഊഞ്ഞാല്‍ ആടിയും,മഴയില്‍ കുളിച്ചു നടന്നതും ,പുഴയിലെ മുട്ടോളം വെള്ളം ഉള്ള ഭാഗത്ത്‌ നീന്തി പഠിച്ചതും ,തോര്‍ത്ത്‌ കൊണ്ട് പരല്‍ മീന്‍ പിടിച്ചതും ,കാണുന്ന മാവിനൊക്കെ എറിഞ്ഞതും ,എന്നിട്ട് കേട്ട തെറികളും അങ്ങിനെ എഴുതിയാല്‍ തീരാത്തത്ര എന്തെല്ലാം. ഓര്‍കുമ്പോള്‍ തന്നെ ഒരു പുലര്‍ കാല കുളിര്.

പാല് അയിസും,അരുള്‍ ജോതി മുട്ടായിയും ,പുളി അച്ചാറും ,നാരങ്ങ മുട്ടായിയുടെയും രുചി വായില്‍ നിന്നു മാറിയിട്ടില്ല .അപ്പോഴേക്കും വാര്‍ദ്ധക്യവും മരണവും .എന്തൊരു കഥ .

                       പിന്നെ വിദ്യാഭ്യാസ കാലം .ഇതൊക്കെ എന്നാ ഉണ്ടായതു ഈ സ്കൂളും  കോളേജും ഒക്കെ ഉണ്ടാകുന്നതിനു മുന്പ് ഇവിടെ ആളുകള്‍ ജീവിച്ചില്ലേ .സാംസ്കാരികമായി ചിന്തിക്കുക ,പ്രവര്‍ത്തിക്കുക ,ജീവിക്കുക ഇതൊക്കെയല്ലേ വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത് .ഇത് വിദ്യാഭ്യാസം ഇല്ലെങ്കിലും നടക്കും.നേടിയവര്‍ കൂടിയപ്പോഴാണ് നാടിന്‍റെ സ്വസ്ഥത കൂടുതല്‍നശിച്ചത് .അതൊക്കെ കരുതി ഒരു പത്തു വരെ .
കോളേജില്‍ പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു പത്തില്‍ തോറ്റത് കൊണ്ട് അത് നടന്നില്ല .

                          പിന്നെ കരുതി ഭാവിയില്‍ ഒരു അംബാനി ആകണം എന്ന് .അങ്ങിനെ പലതും ചെയ്തു നോക്കി.ഒന്നും നടന്നില്ല ചെയ്യാത്ത പണികളില്ല . ഇപ്പറത്തു അംബാനിയുടെ അക്കൌണ്ടില്‍ പൂജ്യം കൂടി കൂടി വന്നു എന്‍റെ ബാങ്ക് അക്കൌണ്ടില്‍ പൂജ്യങ്ങളുടെ എണ്ണം കുറഞ്ഞു അക്കൌന്റ്  അവസാനം കട്ടായിപോയി.

                        ഇടക്ക് കുറച്ചു കാലം .ആധിപിടിച്ച കുറെ നാളുകള്‍ .പ്രാരാബ്ധങ്ങളുടെ കൂട്ടയോട്ടം .എന്നിട്ടോ എന്തെങ്കിലും നേടിയോ? അതുമില്ല  എനികുമില്ല ..വീട്ടുകാര്‍കുമില്ല,നാട്ടുകാര്‍കുമില്ല എന്ന അവസ്ഥയായി.

                               പ്രവാസി യായപ്പോള്‍ ആദ്യം കിട്ടിയത് ഷുഗറും പ്രഷറും ,..പ്രവാസികള്‍ക്ക് ഇക്കാമ പോലെയാണ് ഷുഗറും പ്രഷറും .ഇത് ഇല്ലാത്തവന്‍ പ്രവാസിയല്ല .എനിക്ക് ഇക്കാമ കിട്ടി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മറ്റു രണ്ടു കാര്‍ഡും കിട്ടി .പേപ്പര്‍ ഓക്കേ റെഡിആണ്‌ .
നാട്ടിലായിരുന്നപ്പോള്‍ ഒരു പ്രഷറും ഷുഗറും ഇല്ലായിരുന്നു .അല്ല എങ്ങിനെ ഉണ്ടാകും .ചെണ്ടക്ക് കോല് വെക്കുന്നടിത് എല്ലാം ഓടുകയല്ലേ !എല്ലാ ഗാനമേളക്കും,അയ്യപ്പന്‍ വിളക്കിനും ,നാലാള് കൂടുന്നിടത്ത് എല്ലാംഎത്തേണ്ട . അപ്പൊ ഇതൊക്കെ ആരു നോക്കുന്നു .നാട്ടില്‍ ആയിരുന്നപ്പോള്‍ പ്രായ മുള്ളവര്‍ പോലും ഷുഗര്‍ ,പ്രഷര്എന്ന് പറഞ്ഞാല്‍ പുച്ഛമായിരുന്നു .


               ഈയിടെയായി ഇടക്കിടെ  ചെസ്റ്റിനു ഒരു ചെറിയ പുകച്ചിലും വേദനയും .ഇടതു ഭാഗത്താണ് കൂടുതലും പുകച്ചില്‍ .ഇടതു വശത്തായത് കൊണ്ട് കുറച്ചു ഭയം കൂടി.

                 ഹൃദയം ആ ഭാഗത്താണ് എന്ന് തോന്നുന്നു .തട്ടി പോയാലോ എന്നൊരു ഭയം വല്ലാതെ കൂടി .ഗ്യാസ് ആയിരിക്കും എന്ന് കരുതി സമാദാനിക്കാന്‍ നോക്കി .അപ്പൊ കൂട്ടുകാര്‍ പറഞ്ഞു ഡോക്ടറെ  ഒന്ന് കാണിക്കാന്‍ .എന്തെങ്കിലും പറ്റിയാല്‍ ആരും ഉണ്ടാവില്ല. അന്യ നാട്ടിലാണ് എന്നൊക്കെ .എന്നാല്‍ ഒന്ന് കാണിക്കാം എന്ന് ഞാനും കരുതി .
            അടുത്തുള്ള ഹോസ്പിറ്റലില്‍ ഒരു ബംഗാളി ഡോക്ടറെ കാണിച്ചു .കമ്പനി ബില്ലായത് കൊണ്ട് ഒരു വിധം എല്ലാം ചെക്ക്‌ ചെയ്തു .ദാ ,,,കിടക്കുന്നു പുതിയ ഒരു സൂക്കേട്‌ കൂടി .
കൊളസ്ട്രോള്‍ .ബാഡ് കൊളസ്ട്രോള്‍ കൂടുതലും നല്ല കൊളസ്ട്രോള്‍ കുറവും .അത് പിന്നെ ആവിശ്യ മില്ലാത്തത് എന്റെടുത്ത്‌ അല്പം കൂടുതലാണ് .അപ്പൊ കൊളസ്ട്രോള്‍ ആയിട്ടു  കുറയില്ലല്ലോ.
ഒരു കൂട് നിറച്ചു മരുന്നും ചീട്ടും ആയിട്ടു റൂമിലേക്ക്‌ മടങ്ങി .മരിച്ചു പോകുമോ എന്നചിന്തയില്‍ ഉറക്കം നഷ്ടപ്പെട്ട് തുടങ്ങി .ഈ മണല്‍ കാട്ടില്‍ നിന്നു മരിച്ചാല്‍ [പടച്ചോനെ കാത്തോളനെ]എന്തായിരിക്കും സ്ഥിതി മറവു ചെയ്യുന്നിടത്ത് ഒരില തണല്‍ ഇല്ല.പരിചയം ഉള്ള ആരും ഉണ്ടാവുകയും ഇല്ല  .അല്ല മരിച്ചാല്‍ പിന്നെ എന്തു തണല്‍ ,എന്തു പരിചയം .
               പിന്നെ ഭക്ഷണം കുറച്ചു ,കമ്പനിയിലെ സെക്കുര്യട്ടി സുടാനിയെയും കൂട്ടി ഓട്ടം തുടങ്ങി  .ഒക്കെ ഒരു മാസം പിന്നെ പഴയ പടി .ഇപ്പോ ഈ നല്ല പ്രായത്തില്‍ എല്ലാം ആയി.സന്തോഷമായി .
നാട്ടില്‍ ചെന്നിട്ടുള്ള ചുറ്റി കറങ്ങള്‍ ഓര്‍ത്തിട്ടു ഒരു സമാതാനവുമില്ല.കഴിഞ്ഞു പോയത് ഓര്‍ത്തു തിരിഞ്ഞും മറിഞ്ഞും കിടക്കും .ഇവിടെയാണെങ്കില്‍ പണി കഴിഞ്ഞാല്‍ റൂം .ഒരു പെണ്ണിനെ നല്ല വണ്ണം കണ്ടിട്ട് വര്‍ഷം മൂന്നായി .കറുത്ത പര്‍ദയിട്ട മൂടി പുതച്ചുള്ള പോക്ക് കാണുമ്പൊള്‍ തന്നെ കലിയാണ്.ഇനി നോക്കി പോയാലോ തല പോകുന്ന കേസും .

               ഇവിടെ വന്നു കുറച്ചു കഴിഞ്ഞപ്പോള്‍ തല മുടി നരക്കാന്‍ തുടങ്ങി .ഇപ്പോ താടിയും മൂനാലെണ്ണം നരച്ചു അതും കൂടി യായപ്പോള്‍ ആകെ തളര്‍ന്നു .കണ്ണാടി നോക്കാനൊന്നും പഴയ താല്പര്യം ഇല്ല .നാട്ടില്‍ ചെന്നിട്ടു വായി നോക്കി നടക്കണം എന്ന് വിചാരിച്ചതായിരുന്നു. താടിയും മുടിയും നരച്ചവനെ ഏത് പെണ്ണാണ്‌ നോക്കുക [ഇത് എന്‍റെ പെണ്ണ്പിള്ള വായിക്കില്ല എന്ന് കരുതുന്നു .കുടുംബ കലഹം ]

                    നാസയിലേക്ക് ഒരു കത്തെഴുതണം .നിങ്ങള് ചൊവ്വയിലും ബുധനിലും തപ്പി നടക്കാതെ നാട്ടില്‍ വന്നു വയസ്സകാണ്ടിരിക്കാനും ആയുസ്സ് നീട്ടി കിട്ടാനും ഉള്ള മരുന്ന് കണ്ടു പിടിച്ചിരുന്നെങ്കില്‍ .ഉള്ളതെല്ലാം വിറ്റു പെറുക്കി യെങ്കിലും വാങ്ങി കഴിക്കാമായിരുന്നു  .ജീവിക്കാനുള്ള കൊതി കൊണ്ടല്ല മരിക്കാനുള്ള ഭയം കൊണ്ടാണ്. 

                                     ചെമ്പ് എന്ന സ്ഥലത്ത്  ജനിച്ചിരുന്നെങ്കില്‍  മ്മളെ  മമ്മൂട്ടിയുടെ അയല്‍ വാസിയായിട്ടു .എന്നാ പിന്നെ ഓന് ചെയ്യുന്നത് ഒളിഞ്ഞു നിന്നു നോക്കി ഓന്റെ മാതിരി ആകാമായിരുന്നു .പഹയനു പത്തറുപതു വയസ്സായിട്ടും ഒരു കോട്ടവുമില്ല.പതിനെട്ടും ഇരുപതും വയസ്സുള്ള കുട്ട്യോളപ്പം
ആടി പാടി നടക്കുകയല്ലേ .പഹയന്‍ ഓന്റെ സൌന്ദര്യത്തിന്റെ രഹസ്യം പറഞ്ഞു തരുന്നില്ല .
                     അറുപതു വയസ്സുള്ള മമ്മൂട്ടിയും മുപ്പത്തി അഞ്ചു വയസ്സുള്ള ഞാനും നിന്നാല്‍ പെണ്ണുങ്ങള്‍കെല്ലാം മമ്മൂട്ടീനെ മതി .മമ്മൂട്ടിക്ക് എന്തെ കൊമ്പുണ്ടോ ?. ഓന് ദൈവം എല്ലാം വാരി കോരി നല്‍കി .ഞമ്മക്ക് ഇച്ചിരി യെ തന്നുള്ളൂ .[അസൂയ ]

                  പലപ്പോഴും ഇങ്ങിനെ ഓരോന്ന് ആലോചിച്ചു നിരാശിച്ചു കിടക്കുമ്പോള്‍ സമാധാനിക്കാന്‍വേണ്ടി ഭഗവത് ഗീതയില മഹത് വചനങ്ങള്‍ ഓര്‍ക്കും .സംഭവിച്ചതെല്ലാം നല്ലതിന് ,ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന് ..എന്നാലോ ഇതൊന്നും ആലോചികാണ്ട് നടക്കുമ്പോള്‍ അടുത്ത വീട്ടിലെ ഗീതയെ പറ്റി ഓര്‍ത്തു കിടക്കും .
                  പിന്നെങ്ങിനെ നന്നാകും .നന്നാകരുത് നന്നായി പോയാല്‍ രാഷ്ട്രപതി യായി പോകും .പത്തു നാനൂറു മുറിയുള്ള വീട്ടില്‍ രാഷ്‌ട്രപതി ഭവന്‍ അതും ഒരു ജയിലാണ് .ചുറ്റും ഒരു പാട് ആളുകളും പരിചാരകരും ഒക്കെയായിട്ട്‌ ഒരു ബഹളമായിരിക്കും.

              വൈകുന്നേരത്തെ ഒരു ഒഴിവിനു അടുത്ത ബസ്‌ സ്റ്റോപ്പില്‍ പോയി കൂട്ടുകാരോടൊപ്പം തമാശ പറഞ്ഞിരിക്കാന്‍ കഴിയില്ല ,പിന്നെ കട്ടയിട്ടു [പിരിവു ]കാട്ടാസ് റം വാങ്ങി അടിച്ചു പിമ്പിരിയായി എവിടെയെങ്കിലും വീണു കിടക്കാനും ഒന്നും കഴിയില്ല .അത് കൊണ്ട് അത് ഞമ്മക്ക് ശരിയാകില്ല .

               ഒടുവില്‍ ദുര്‍ഗുണ പാഠ ശാലയിലേക്ക് [സൌദി ]വിമാനം കയറി നാട്ടില്‍ അലമ്പ് കളിച്ചു നടക്കുന്നവരെയും ,കിട്ടുന്നത് അന്നന്ന് നശിപ്പികുന്നവരെയും നന്നാക്കി എടുക്കാനുള്ള വര്‍ക്ക്‌ ഷോപ്പാണ് ഗള്‍ഫ്‌ നാടുകള്‍ .പ്രത്യകിച്ചു സൌദി .
                 ഉള്ളത് പറയണമല്ലോ ഇപ്പോള്‍ മൂന്ന് കൊല്ലമായി വലിയ തെറ്റുകളൊന്നും ചെയ്യാതെ കിട്ടുന്നതില്‍ മിച്ചം വെച്ചു കഴിയുന്നു ഇങ്ങിനെ നാട്ടില്‍ കഴിഞ്ഞിരുന്നെങ്കില്‍ വീട്ടിലെങ്കിലും ഒരു അംബാനിയാകാംമായിരുന്നു.

                         പറഞ്ഞു വന്നത് വയസ്സ് മുപ്പത്തി അഞ്ചു .കേരളത്തില്‍ ഒരാളുടെ ശരാശരി ആയുസ്സ് പണ്ട് അറുപതു വയസ്സായിരുന്നു .ഇപ്പോള്‍ അന്പതാണ് എന്നാണ് ഓര്‍മ .അങ്ങിനെയെങ്കില്‍ .366 ഗുണനം50=18300 ദിവസം 
                അമ്പതു വര്‍ഷം ജീവിക്കുന്ന ഒരാള്‍ക്ക് കിട്ടുന്ന ദിവസം .എനിക്ക് ഇനി ബാക്കി പതിനഞ്ചു വര്‍ഷം 15 ഗുണനം 
 366 =5490 ദിവസം .തല ചുറ്റുന്നത്‌ പോലെ തോന്നുന്നു വെറും 5490 ദിവസം. മുപ്പത്തി അഞ്ചു വര്‍ഷം തന്നെ പെട്ടെന്ന് പോയി പിന്നയാ പതിനഞ്ചു വര്‍ഷം .അതില്‍ കൂടുതല്‍ കിട്ടിയാല്‍ ബോണസ്സായിരിക്കും.നിങ്ങളും ഒന്ന് കൂട്ടി നോക്കു എത്ര ദിവസം ബാക്കിയുണ്ടെന്ന് 
                എത്രയും കാലം ജീവിച്ചു എന്ന് പറയാന്‍ പറ്റില്ല .കഴിഞ്ഞു എന്നെ പറയാന്‍ പറ്റുള്ളൂ .ജീവിക്കാന്‍ തുടങ്ങിയപ്പോഴേക്കും പ്രഷര്‍ ,ഷുഗറും ,കൊളസ്ട്രോളും ,നരയും ഒടുവില്‍ മരണവും ഒന്നും പറയേണ്ട ..തല വിധി അല്ലാതെന്താ പറയുക .
                             ദൈവമേ ഒരു നൂറു വയസ്സ് ആയുസ്സെങ്കിലും തരണേ ,പിന്നെ കുറെ പണവും ..........
                               മനസ്സില്‍ ഇപ്പോഴും കുട്ടികളി മാറിയിട്ടില്ല ...ശരീരം അനുസരണ കേടു കാണിക്കുന്നു .അനുഭവിക്കുക തന്നെ .

Friday 3 August 2012

കാരക്ക അച്ചാര്‍.... ..

കാരക്ക അച്ചാര്‍.... ..  ...  


കാരക്കക്ക്  ഈത്ത പഴം എന്നും പേരുണ്ട്,അറബിയില്‍ തമര്‍ എന്നും ഹിന്ദിയില്‍ കജൂര്‍ എന്നും ഇംഗ്ലീഷില്‍ dates എന്നും പറയും വേറെ ഭാഷയില്‍ ചോദിക്കരുത് അറിയില്ല .മരുഭൂമിയിലെ കായ്കുന്ന സ്വര്‍ണം മാണ്‌ കാരക്ക .യാതൊരു ദോഷ ഫലങ്ങള്‍ ഇല്ലാത്ത കാരക്ക  പോഷക സമ്പുഷ്ടമാണ്. 
പല നാടുകളിലും കാരക്ക കൃഷി ചെയ്യുന്നുണ്ട് .എന്നാലും അറേബ്യന്‍ നാടുകളിലെ കാരക്കയാണ്  ഗുണത്തില്‍ മുന്നില്‍ .മുഹമ്മദ്‌ നബിക്ക് [സ ]ഏറെ ഇഷ്ടമുള്ള കാരക്കയാണ് അജുവ .വില കൂടുതലാണെങ്കിലും നല്ല സ്വാദിഷ്ടവും  പോഷക സമ്പുഷ്ടമാണ് .ദിവസവും കഴിച്ചാല്‍ പല രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ കഴിയുന്നതുമാണ് 


അച്ചാറിന്റെ കൂട്ടുകള്‍ പറയും മുന്പ് അതുണ്ടാക്കാന്‍ വന്ന സാഹചര്യം കൂടി ഒന്ന് പറയാം .അപ്പോഴേ അതിനു രസമുണ്ടാകുകയുള്ളൂ എന്ന് തോന്നുന്നു.

                      ചരിത്ര മുറങ്ങുന്ന മദീനയില്‍ ആണ്‌ ഞാനിപ്പോള്‍ ജോലി ചെയ്യുന്നത്.അന്ത്യ പ്രവാചകന്‍ മുത്ത്‌ റസൂല്‍ ഉറങ്ങുന്ന ഹറമില്‍ നിന്നു ഏകദേശം നാല് കിലോമീറ്റര്‍ ദൂരമേയുള്ളൂ ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്ക്. 
മദീനയിലെ പഴയ പള്ളികളില്‍ ഒന്നാണ് മസ്ജിദ് ഇറുവ ,ഈ പള്ളിയോടു ചേര്‍ന്നാണ് എന്‍റെ റൂം.ഇസ്ലാമിക ചരിത്രവുമായി ബന്ധപെട്ട വേറെയും കുറെ പള്ളികള്‍ ഉണ്ട് ഞാന്‍ താമസിക്കുന്ന സ്ഥലത്തിന്റെ പരിസരത്ത്  .മസ്ജിദ് കുബ,മസ്ജിദ് മീക്കാത്,മസ്ജിദ് കിബലെതെന്‍,ബിലാല്‍ മസ്ജിദ്,തുര്‍ക്കി മസ്ജിദ് എന്നിവ.

ഇറുവ മസ്ജിദില്‍ ആണ് ഞാന്‍ നോമ്പ് തുറക്കാന്‍ എല്ലാ ദിവസവും പോകാറ്  [ഹറമിലും പോകാറുണ്ട്] കൂടുതല്‍ ദിവസവും ഇവിടെയാണ് പോകുക .ഈ പള്ളിയില്‍ നോമ്പ് തുറക്കാന്‍ ഏകദേശം നൂറില്‍ കുറയാത്ത ആളുകള്‍ ഉണ്ടാകും .ഇവിടെ എത്തുന്ന എല്ലാവര്‍ക്കും ഓരോ പ്ലാസ്റ്റിക് കവറില്‍  വെള്ളം ,കാരക്ക,ജൂസ്,ലബാന്‍[ [[[[[[മോര്] സബാതി[തൈര് ] കഫ്സ[നാട്ടിലെ ബിരിയാണി പോലെത്തെ അറബി ഭക്ഷണം ഇതാണ് പിന്നീട ബിരിയാണി ആയത്എന്ന് തോന്നുന്നു ]പിന്നെ തമ്മീസ് ഇത്രയും സാധനങ്ങള്‍  ഉണ്ടാകും .നോമ്പ്  തുറക്കുമ്പോള്‍ കാരക്കയും വെള്ളവും കഴിച്ചു തുറക്കും .പള്ളിയില്‍ ഇരുന്നു കഴിക്കാന്‍ സംവിധാനം ഉണ്ടെങ്കിലും മഗിരിബ് നിസ്കാരം കഴിഞ്ഞു റൂമില്‍ വന്നിട്ടേ അല്പം കനത്തില്‍ കഴിക്കുകയുള്ളൂ .
മൂന്ന് പേരുള്ള റൂമില്‍ മൂന്ന് പേരും ഭക്ഷണം റൂമില്‍  കൊണ്ട് വരും. നോമ്പ് പത്തു ആയപ്പോഴേക്കുംപള്ളിയില്‍ നിന്നും കിട്ടിയ  കാരക്ക രണ്ടു കിലോയോളം റൂമില്‍ ബാക്കിയായി .എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്പ് വീട്ടില്‍ നിന്നു കാരക്ക അച്ചാര്‍ കഴിച്ചത് ഓര്‍മ വന്നു .പിന്നെ ഒന്നും നോക്കിയില്ല കേരള സ്റ്റോറില്‍ പോയി അച്ചാറ് പൊടിയും മറ്റു സാധനങ്ങളും വാങ്ങി അടുക്കളയിലേക്കു പ്രവേശിച്ചു .അറിയും പോലെ അങ്ങ് ഉണ്ടാക്കി .

ഞങ്ങള്‍ കൊഴികൊട്ടുകാര്‍ക്ക് അച്ചാര്‍ വലിയ ഇഷ്ടമാണ് പലരും ഇതുവരെ കൂട്ടാത്ത ഒരു പാട് അച്ചാര്‍ ഞങ്ങളെ പ്രദേശത്ത് ഉണ്ടാക്കും ,പറങ്കി മാങ്ങാ ,ചേന ,ജാതിക്ക ,കാരക്ക അങ്ങിനെ പോകും ലിസ്റ്റ് .
ഇപ്പോള്‍ കുടുംബ ശ്രീ ക്കാര്‍ നൂറ്റിയൊന്ന് തരം അച്ചാര്‍ ഉണ്ടാക്കി വില്കുന്നുനുണ്ട് .
 അച്ചാര്‍  ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ തോന്നി എന്‍റെ ബ്ലോഗിലെ പാചകത്തില്‍ ഒരു കുറിപ്പ് എഴുതാം എന്ന് .
ഇതിനു മുന്പ് ഞാന്‍ മോരു കറി ഉണ്ടാക്കുന്നതിനു  കുറിച്ച് ഒരു കുറിപ്പ് എഴുതിയിരുന്നു .അത് വായിച്ച പ്രവാസികളായ  എന്‍റെ രണ്ടു മൂന്ന് സുഹൃത്തുക്കള്‍ എന്നെ വിളിച്ചു പറഞ്ഞു ഞങ്ങള്‍ ഉണ്ടാക്കി നോക്കി നന്നായിടുണ്ട് എന്നല്ലാം .
ഇനി എന്‍റെ അച്ചാര്‍ കുറിപ്പ്  ഏതെങ്കിലും ഒരു  പ്രവാസികെങ്കിലും ഉപകാര പെട്ടാല്‍ ഉള്ള ജാടയില്‍ അല്പം കൂടി കൂട്ടമായിരുന്നു.

 എത്രയും എഴുതി കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ ഒരു സംശയം .എന്‍റെ ഉള്ളിലെ സദാചാര പോലീസ് ഉണര്‍ന്നു .ഒരു തട്ടി കൂട്ട് അച്ചാര്‍ ഉണ്ടാക്കുന്നതിനു ഇങ്ങിനെയൊക്കെ എഴുതണോ.അച്ചാറ് ഉണ്ടാകുന്ന  ഈസ്റെന്‍ കമ്പനി പോലുംരണ്ടു  വരിയില്‍ ഒതുക്കി .ബ്ലോഗിലെ സദാചാര പോലീസുകാര്‍ കണ്ടാല്‍ നിന്നെ  വെറുതെ വിടുമോ? അതും ശരിയാണല്ലോ , ഒരു നിമിഷം ഞാന്‍ചിന്തിച്ചു .അപ്പോഴും എന്‍റെ  മനസ്സിന് പിടി വാശി. നീ ഇങ്ങിനെ തന്നെ എഴുതണം.നീ നിന്നെ ആദ്യം ബോധിപ്പിക്കുക എന്നിട്ട് മതി നാട്ടുകാരെ .പിന്നെ ഒന്നും നോക്കിയില്ല .അഭിപ്രായം പറയാനുള്ളതാണ് ,അഭിപ്രായം ഇരുമ്പ് ഒലക്കയല്ല എന്നൊക്കെ മഹാന്‍ മാര്‍ പറഞ്ഞ പഴയ സൂത്ര വാക്യങ്ങള്‍ എടുത്തു എന്നോട് തന്നെ  കാച്ചി തടി തപ്പി .ഇപ്പോ തന്നെ ഒരു അച്ചാര്‍ പരുവം ആയി എന്ന് തോന്നുന്നു . ഇനി അച്ചാര്‍ ഉണ്ടാക്കാം .

എനിക്ക് അറിയാവുന്നത് പോലെയുള്ള ചേരുവ താഴെ ചേര്‍കുന്നു.

അവിശ്യമുള്ള സാധനങ്ങള്‍ -നല്ല പഴുത്ത കാരക്ക ,കടുക് ,ഉലുവ ,ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക്  കറിവേപ്പില ,നല്ലെണ്ണ ,അച്ചാര്‍ പൊടി ,വിനാഗിരി,ഉപ്പ് . 

ഉണ്ടാക്കുന്ന വിധം -പാത്രം ചൂടായതിനു ശേഷം എണ്ണ ഒഴിക്കുക .എണ്ണ ചൂടായി കഴിഞ്ഞാല്‍ കടുക് പൊട്ടിക്കുക .അല്പം ഉലുവ കൂടി ചേര്‍ക്കുക .ഉലുവ കരിയുന്നതിനു മുന്പ് ഇഞ്ചി ഇടുക.ഇഞ്ചി മൂത്ത് തുടങ്ങുമ്പോള്‍പച്ചമുളക് വെളുത്തുള്ളി ചേര്‍ക്കുക .കറിവേപ്പിലയും ചേര്‍ത്ത് നന്നായി മൂപ്പിച്ചു വയറ്റുക .തീ കുറച്ചു വെച്ചതിനു ശേഷം കുരു കളഞ്ഞു ചീന്തിയ കാരക്ക ഇതില്‍ ചേര്‍ക്കുക .നന്നായി ഇളക്കി യതിനു  ശേഷം .ഇറക്കി വെച്ചു അച്ചാര്‍ പൊടി ആവിശ്യത്തിന് ചേര്‍ത്ത്അല്പം ഉപ്പും കൂട്ടി ഇളക്കുക  .എന്നിട്ട് വീണ്ടും ചെറിയ ചൂടില്‍ അല്പം സമയം കൂടി അടുപ്പത് വെച്ചതിനു ശേഷം ഇറക്കി വെക്കുക .ചൂട് ആറിയതിനു ശേഷം വിനാകിരി ചേര്‍ത്ത് നനായി ഇളക്കുക .
കാരക്ക അച്ചാറ് റെഡി .

ശ്രദ്ധികേണ്ടത് അച്ചാറ് കേടുകൂടാതെ ഇരിക്കാന്‍ നന്നായി ഉണങ്ങിയ പത്രത്തില്‍ എടുത്തു വെക്കുകയും ,നനയാത്ത സ്പൂണ്‍ ഉപയോഗിച്ച് എടുക്കുകയും ചെയ്താല്‍ കേടാകാതെ കുറെ നാള്‍ നില്‍ക്കും .

NB- ആരെങ്കിലും ഉണ്ടാക്കി കഴിച്ചു വയറിളക്കം പിടിച്ചാല്‍ എന്നെ തെറി പറയരുത് .കമ്പനി ഉത്തരവാദിത്യം ഏറ്റെടുക്കുന്നതല്ല .

Tuesday 17 July 2012

ചാപിള്ള



                                                 കരയാന്‍ കഴിഞ്ഞില്ല
ഉമ്മ കൊടുത്തു തുടുത്ത മുഖം 
അന്‍പത്തി ഒന്ന് കഷണങ്ങളായപ്പോള്‍

വെട്ടരുത് മുഖം മാത്രം 
പെറ്റവള്‍ക്കും കൂടെ പൊറുത്തവള്‍ക്കും 
ഒരിറ്റു കണ്ണുനീര്‍ വീഴ്ത്താന്‍ 
വെട്ടരുത് 
മുഖം മാത്രം വെട്ടരുത് 

പത്തുമാസം ചുമന്നു നൊന്തു -
പെറുന്ന അമ്മമാര്‍ എന്നുമുണ്ടെങ്കിലും 
ആശിച്ചു പോകുന്നു പേറ്റുനോവിനിടയിലും 
എന്‍റെ കുഞ്ഞു ചാപിള്ളയാകണേ .  

Sunday 15 July 2012



ചാറി പോയൊരു മഴ 
എത്ര ജീവനെ നല്‍കാതെ പോയി 
ചാറി പോയൊരു മഴ 
എത്ര ജീവനെ കാത്തു വെച്ചു 
എത്രയോ സ്വപ്‌നങ്ങള്‍ നല്‍കിയീ മണ്ണിനെ 
പച്ച പുതപ്പിച്ചു വാരി പുണര്‍ന്നു 
ഒരു നാള്‍ വൈകിയാല്‍ അതിനും ശപിക്കും 
ഒന്നുറക്കെ പെയ്താല്‍ അതിനും ശപിക്കും 
ശാപങ്ങള്‍ മാത്രം നല്‍കുന്ന മര്‍ത്യന് 
പിന്നെയും നീ വന്നു ശാശ്യത മാകുന്നു 
പരിഭവം മാത്രം പറഞ്ഞിട്ടുമെന്തേ 
എന്‍ തൊടിമരചില്ലയില്‍ 
പരിഭവമില്ലാതെ  നീ  തങ്ങിനില്പ്പു






Tuesday 3 July 2012

നെഞ്ചിലെ വിങ്ങലേറ്റ് 
വാക്കുകള്‍ തളര്‍ന്നപ്പോഴും 
എനിക്ക് വേണ്ടി പലപ്പോഴും 
ചിട്ടയായി നിരന്നു നിന്നു 
വായിക്കാനും സ്വീകരിക്കാനും 
ആളില്ലെങ്കിലും ........
ഞാന്‍ പിന്നെയും എഴുതും
ഒരാള്‍ക്ക് വേണ്ടി 
എന്നെ വിമര്‍ശിക്കുകയും 
അനുമോദിക്കുകയും ചെയ്യുന്ന 
എന്‍റെ മനസ്സിന് വേണ്ടി .

Thursday 31 May 2012

ഭരണം


കോഴി കൂവുന്നത് 
നമുക്ക് വേണ്ടിയാണെന്ന് നാം കരുതും 
എന്നാല്‍ കോഴി കൂവുന്നത് നമുക്ക് വേണ്ടിയല്ല 
രാഷ്ട്രീയക്കാര്‍ നാട് ഭരിക്കുന്നത്‌ കണ്ടാല്‍ 
നമുക്ക് വേണ്ടിയാണെന്ന് നാം കരുതും 
എന്നാല്‍ നമുക്ക് വേണ്ടിയല്ല 
രാഷ്ട്രീയക്കാര്‍ക്ക് 
അധികാരം സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരം 
പാവപെട്ട ജനങ്ങള്‍ക്ക്‌ 
ജീവിതം നരകത്തെക്കാള്‍ ഭയാനകം .

Wednesday 30 May 2012

പ്രകൃതിയുടെ രാഷ്ട്രീയം

വഞ്ചന യിലും പരിഹാസത്തിലും 
അകപെട്ട വാക്കുകള്‍ 
മാനഹാനിയാല്‍
ആത്മഹത്യ ചെയ്തു .

പെയ്തു തീര്‍ന്ന ആകാശം 
വേദനയാല്‍ തേങ്ങി 
ജലവും മണ്ണും വീതം വെച്ചു 
തമ്മില്‍ തല്ലുന്നവര്‍ക്ക്
നല്‍കിയിട്ട് എന്തു കാര്യം .

കടല്‍ കോപത്തിലാണ് 
അന്നത്തെ അന്നത്തിനു പോയ 
തോണിക്കാരനെ മറിചിടാതെ
മനുഷ്യരുടെ കടന്നു കയറ്റത്തില്‍ 
അടിഞ്ഞു കൂടിയ കൊഴുപ്പിനെ 
കരയിലെ മണല്‍ തരിയില്‍ ഉരസി 
സ്വയം ശുദ്ധി യാകുകയാണ്
നില നില്‍പിന്റെ രാഷ്ട്രീയത്തില്‍  
പ്രകൃതിക്ക് മനുഷ്യനെക്കാള്‍ 
വിവേകമുണ്ട് .

Monday 28 May 2012

പറയാതെ വയ്യ

എന്‍റെ സ്വാകാര്യതയിലെ
വാക്കുകള്‍ 
ഊര് തെണ്ടികളാകുന്നു
എന്‍റെ കിനാവിന്‍റെ നിറം 
കറുപ്പും 
എന്‍റെ പ്രണയം കാമിനിയുടെ 
നഗ്ന മേനിയുമാകുന്നു 
എന്‍റെ സൌഹൃദം നീരുറവ 
പോലെ ശുദ്ധവും 
എന്‍റെ ജീവിതം 
എനിക്ക് പോലും 
തിരിച്ചറിയാന്‍ ക്കഴിയാതെ 
മൂടല്‍ മഞ്ഞിനാല്‍ മൂട പെട്ടിരിക്കുന്നു .

Saturday 26 May 2012

തിരിച്ചറിവ്


പകല്‍ 
മനുഷ്യര്‍ത്തിയുടെ 
തീ നാളങ്ങളില്‍ ഉറുമ്പുകള്‍ 
എരിഞ്ഞടങ്ങുമ്പോള്‍ 
സൂര്യനും കത്തി തീരുകയാണെന്ന്
  പലരും തിരിച്ചറിഞ്ഞില്ല . 
2                                                            

ആഴം കൂടിയ വാക്കുകള്‍ക്ക് 
ശുദ്ധ ജല സാന്നിധ്യം ഇല്ലെങ്കില്‍ 
കേള്‍വി കാരന് മനം മടുക്കും 
ചെവി ഏതു വാക്കും കേള്‍ക്കും 
വയര്‍ വാക്കുകളെ സ്നേഹിക്കാറില്ല . 

Thursday 24 May 2012

കുട


പുറത്തു മഴ ചാറുന്നുണ്ട് കുട എടുക്കണോ ,പുറത്തു പോകാന്‍ തയ്യാറെടുക്കുമ്പോള്‍ അയാള്‍ ആലോചിച്ചു .രണ്ടു നാളായി മഴ കുറവാണ്.ചിലപ്പോള്‍ മഴ ചാറി അങ്ങ് പോകുമായിരിക്കും .കുട എവിടെയെങ്കിലും വെച്ചു മറന്നാല്‍ പിന്നെ അത് മതിയാകും .ഇക്കൊല്ലം ഒന്ന് പോയി .ഇതു വരെ എന്‍റെ കയ്യില്‍ നിന്നു പോയ കുടയുടെ എണ്ണം പതിനൊന്ന്.കുട വാങ്ങുന്നത് ഞാനാണെങ്കിലും അതിന്‍റെ അവകാശികളും സൂക്ഷിപ്പുകാരും ഭാര്യയും കുട്ടികളുമാണ് .അതിനാല്‍ കുടപോയാല്‍ സമാദാനം തരില്ല .
ടൌണില്‍ നിന്നു മഴ പെയ്താല്‍ എവിടെയെങ്കിലും കയറി നില്‍ക്കാം .തിരുച്ചു വരുമ്പോള്‍ മഴ പെയ്താലാണ്‌ പ്രശ്നം .ബസ് ഇറങ്ങി കുറച്ചു നടക്കാനുണ്ട് വീട്ടിലേക്ക്.എല്ലാം ഒരു മനസ്സിലൂടെ  ചിത്രം പോലെ തെളിഞ്ഞു .എന്നിട്ടും   കുട വേണ്ട എന്ന് തീരുമാനിച്ചു അയാള്‍ ടൌണിലേക്ക് നടക്കാന്‍ ഇറങ്ങി .
പെട്ടെന്ന് പിന്നില്‍ നിന്നു ഭാര്യയുടെ ശബ്ദം -
"ങ്ങക്കെന്താ മനുഷ്യ പ്രാന്താണോ ഈ മഴയും കൊണ്ട് നടക്കാന്‍ ;ഒരു കൊട എടുത്തൂടെ,വല്ല പനിയും പിടിച്ചു കിടന്നാല്‍  ഞാന്‍ തന്നെ നോക്കണ്ടേ?.
അവളുടെ ശബ്ദം കേട്ടു അയാള്‍ തിരിഞ്ഞു നിന്നു . ചാറ്റല്‍ മഴ കൊള്ളാതിരിക്കാന്‍ തലയില്‍ കൈ വെച്ചു കുടക്കായി അയാള്‍  കാത്തു നിന്നു   .ഇതു വരെ പോയ കുടകളുടെ എണ്ണം അവള്‍ മറന്നത് കൊണ്ടാണോ ,അല്ലെങ്കില്‍ എനിക്ക് പനി പിടിക്കും എന്നുള്ള ആശങ്ക കൊണ്ടാണോ അവള്‍ നിര്‍ബന്ധിക്കുന്നത്‌ അയാള്‍ക്ക് മനസ്സിലായില്ല .
പകുതി ദൂരം കഴിഞ്ഞപ്പോള്‍ തന്നെ മഴ നന്നായി പെയ്യാന്‍ തുടങ്ങി .കുട എടുത്തില്ലെങ്കില്‍ ഇന്നത്തെ പോക്ക് തന്നെ മുടങ്ങിയേനെ .അവള്‍ പറഞ്ഞില്ലെങ്കില്‍ കുട എടുക്കില്ലായിരുന്നു.എന്തായാലും നന്നായി .
ടൌണി ലെത്തി പോയ കാര്യങ്ങള്‍ എല്ലാം തീര്‍ത്തു അയാള്‍ വീട്ടിലേക്ക് തിരിച്ചു .സമയം വല്ലാതെ വൈകിയിരുന്നു .ബസ്‌ ഇറങ്ങേണ്ട സമയമായപ്പോള്‍ കയ്യിലുള്ള സാധനങ്ങള്‍ എല്ലാം ഉണ്ടോ നോക്കിയപ്പോള്‍ കുട കാണാനില്ല .പച്ചകറി കൂടയിലും സീറ്റിനു അടിയിലും എല്ലാം ഒന്ന് കൂടി നോക്കി .എങ്ങും കാണുന്നില്ല .പുറത്താണെങ്കില്‍ നല്ല മഴയും .
അയാള്‍ ടൌണില്‍ പോയ സ്ഥലങ്ങളിലൂടെ എല്ലാം ഒന്ന് മനസ്സോടിച്ചു ,ആദ്യം പോയത് ഭാര്യയുടെ കാല് വേദനയുടെ അരിഷ്ടം വാങ്ങാന്‍ ചന്തു വൈദ്യരുടെ കടയിലേക്ക് ആയിരുന്നു .അവിടെ നിന്നു പോരുമ്പോള്‍ വൈദ്യര് കുട എടുത്തിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു .അപ്പോള്‍ എന്‍റെ കയ്യിലുണ്ട് ,പിന്നെ മീന്‍ വാങ്ങാന്‍ പോയപ്പോള്‍ ചെറിയ മഴ പെയ്തിരുന്നു .ഞാന്‍ കുട ചൂടിയാണ് മീന്‍ കടയുടെ മുന്നില്‍ നിന്നത് .
പിന്നെ പോയത് പച്ചകറി വാങ്ങാനാണ്.ഓര്‍മകള്‍ക്ക് ചെറിയൊരു മങ്ങല്‍ . എവിടെ വെച്ചു എന്ന് ഒരു പിടിയും കിട്ടുന്നില്ല .
ബസ്സിറങ്ങി ചോര്‍ന്നൊലിക്കുന്ന വെയിറ്റിംഗ് ഷെഡ്‌ ന്‍റെ ഒരു ഓരത്ത് കുറെ നേരം നിന്നു .സമയം കുറെ വൈകി ,അവളും കുട്ടികളും മാത്രമേ വീട്ടിലുള്ളൂ എല്ലാവരും പേടിച്ചിരിക്കുകയായിരിക്കും. 
ഒരു ചെറിയ ചോര്‍ച്ചയില്‍ അയാള്‍ വീട്ടിലേക്ക് നടന്നു .ആകെയുണ്ടായിരുന്ന കുടയായിരുന്നു അതും പോയി .ഈ മഴകാലം കഴിയും വരെ അതിന്‍റെ പിറു പിരുപ്പ് മാറൂല.നനഞ്ഞു കുതിര്‍ന്നു വീട്ടിലെത്തി വാതില്‍ തുറക്കുന്നതിനായി കാത്തു നിന്നു .
വാതില്‍ തുറന്നു അവള്‍ നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന  എന്നെ കണ്ടതും അവള്‍ക്കു കാര്യംപിടികിട്ടി .അവളുടെ  തുറിച്ച നോട്ടത്തില്‍ ഞാനൊരു കുറ്റവാളിയെ പോലെ തല കുമ്പിട്ടു നിന്നു .ടൌണില്‍ നിന്നു കൊണ്ട് വന്ന  സാധനങ്ങള്‍ വാങ്ങാതെ ,ഒരു തോര്‍ത്ത്‌ പോലും എടുത്തു തരാതെ ,അവള്‍ നീരസത്തോടെ  അകത്തേക്ക് പോയി .
മഴ കൊണ്ട് വന്ന  എനിക്ക് പനിക്കും എന്ന ആശങ്കമൂന്നോ നാലോ മണിക്കൂറിനുള്ളില്‍   അവളില്‍ നിന്നു നഷ്ട്ട പെട്ടത് ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത നിരാശ  തോന്നി .കയ്യിലുള്ള സാധനങ്ങള്‍ അവിടെ വെച്ചു അയാള്‍ കുട വാങ്ങാനായി  ടൌണിലേക്ക് നടന്നു .

Tuesday 22 May 2012

രൂപയും കേന്ദ്ര ഗവര്‍മെന്റും



മാസ ശമ്പളം കിട്ടാന്‍ ദിവസങ്ങള്‍ എണ്ണി യിരിക്കുകയാണ് ലോകത്തുള്ള എല്ലാ ഇന്ത്യന്‍ പ്രവാസികളും .രൂപയുടെ മൂല്യം ഇടിഞ്ഞ തിനാല്‍  വിദേശത്ത് കിട്ടുന്ന ദിനാറിനും,റിയാലിനും,ഡോളറിനു മെല്ലാം നല്ല മുല്യം തന്നെ .നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാം എന്നത് സന്തോഷം തന്നെ .പക്ഷെ നാട്ടില്‍ ഈ പണം ബാക്കിയാകുന്നില്ല എന്ന് തിരിച്ചറിയുമ്പോള്‍ അല്പം വേദനയും ഉണ്ട് .രണ്ടു വര്‍ഷം മുന്പ് പാവങ്ങളുടെ മീനായ മത്തിക്ക് ഇരുപതു രൂപ ഉണ്ടായിരുന്നിടത്ത് എന്ന് അറുപതു രൂപ നല്‍കണം .കോഴിയും ബീഫും പരമാവതി ഒഴിവാക്കാന്‍ ശ്രമിച്ചാലും മലയാളിക്ക് പച്ചകറി ഒഴിവാക്കാന്‍ കഴിയുമോ .തക്കാളിക്കും ഉള്ളിക്കുമെല്ലാം തീ പിടിച്ച വില .കുറച്ചു കാലം മുന്പ് വരെ നൂറു രൂപയുണ്ടെങ്കില്‍ ഒരു സഞ്ചി നിറയെ സാധനങ്ങള്‍ കിട്ടുമായിരുന്നു. ഇന്ന് നൂറു രൂപയ്ക്കു ഒന്നര കിലോ തക്കാളി മാത്രമേ കിട്ടുകയുള്ളൂ .ഈ രീതിയില്‍ പോയാല്‍ അഞ്ചു വര്‍ഷം കൂടി കഴിഞ്ഞാല്‍ നമ്മുടെ നാടിന്‍റെ സ്ഥിതി എന്താകും .അയാള്‍ രാജ്യമായ ശ്രീലങ്കയിലെയും ,പാകിസ്ഥാനിലെയും പണം പോലെ നമ്മുടെ രൂപ മാറും.ഇപ്പോഴെത്തെ തകര്‍ച്ച ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിയുമായിരുന്നു .പക്ഷെ അമേരിക്കന്‍ വിധേയത്വം 
പട്ടിണി രാജ്യമായ ഇന്ത്യയെ ഭരിക്കുന്ന കോടീശ്വരന്‍ മാര്‍ക്ക് ശക്തമായ നിലപാട് എടുക്കാന്‍ ധൈര്യമില്ലാതെ   പോയി .സംസ്ഥാനത്ത് വില കയറ്റം രൂക്ഷ മായി  ജനങ്ങള്‍ നട്ടം തിരിയുന്ന നേരത്ത് വലതും ഇടതും ഉപ തിരഞ്ഞെടുപ്പിന്‍റെ ചൂടിലാണ് .കേരളത്തില്‍ ഒരു എം എല്‍ എ കുറവുട്ടെന്നു കരുതി ഒന്നും സംബവിക്കാനില്ല.
ഇത്തരം പ്രശ്നങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ഇവര്‍ക്ക് എത്ര നാള്‍ കഴിയും .ഭരണ വര്‍ഗം കുറച്ചേ ഉണ്ടാകും അവര്‍ക്കായി സ്റ്റാര്‍ ഹോട്ടെലുകള്‍ ഇനിയും ഉയരും .ജനങ്ങള്‍ക്ക്‌ റേഷനരിയുടെ ചോറും ചമ്മന്തിയും കുറെ കാലം കഴിയുമ്പോള്‍ അതും ഇല്ലാതാകും .എന്നാലും ഇവര്‍ക്ക് തന്നെ ഇനിയും വോട്ടു ചെയ്യണം ഇവര്‍ ഭരിക്കാനായി ജനിച്ചതാണല്ലോ .    

Sunday 20 May 2012

പുതപ്പ്


എനിക്ക് ആദ്യ സ്വപ്‌നങ്ങള്‍ പകര്‍ന്ന തറവാടിനു 
നിലത്ത് ചകിരി കരി തേച്ച തായിരുന്നു 
സമതലമല്ലാത്ത ആ നിലത്ത് പുല്ല് പായയില്‍ 
രണ്ടെറ്റം എത്താത്ത കീറി തുന്നിയ -
ഉടു തുണി പുതപ്പില്‍ ചുരുളുംപോള്‍
മേല്‍കൂരയുടെ ഓല കീറിനുള്ളിലൂടെ 
നക്ഷത്രങ്ങളെ കാണാമായിരുന്നു .
പുലരുമ്പോള്‍ പ്രകാശ രശ്മികള്‍ 
മേല്‍കൂര തുളച്ചു നാണയ വട്ടത്തില്‍ 
എന്നെ പുതയുമ്പോള്‍-ആ ഇളം 
ചൂടില്‍ ഒന്ന് കൂടി ചുരുളും 
ഡിസംബറിന്റെയും ജനുവരിയുടെയും 
തണുപ്പില്‍ ഉള്ളുറുങ്ങാതെ ഉറങ്ങുമ്പോള്‍ 
ഏറെ മോഹിച്ചത് ഒരു നല്ല പുതപ്പായിരുന്നു.

Wednesday 16 May 2012

റിയാലിറ്റി



 കുറച്ചുനാളുകള്‍ക്ക്മുന്‍പ്  ലെണ്ടനില്‍ ഒരു റിയാലിറ്റി ഷോ നടക്കുകയുണ്ടായി ബിഗ്‌ ബോസ്സ് എന്നായിരുന്നു ആ റിയാലിറ്റി ഷോയുടെ പേര് . പ്രസസ്തരായ കുറച്ചു ആളുകളെ ഒരുമിച്ചു ഒരു വലിയവീട്ടില്‍ താമസിപ്പിച്ചു അവരുടെ ജീവിതം സ്വകാര്യ ക്യാമറകള്‍ കൊണ്ട്  ഒപ്പിയെടുത്ത് വിലയിരുത്തി സമ്മാനം നല്‍കുന്ന ഒരു പരിപാടി .പട്ടിണി രാജ്യമായ ഇന്ത്യയില്‍ നിന്നു ഹിന്ദിയിലെ പ്രസസ്ത നടി ശില്പ ഷെട്ടി പങ്കെടുത്തു .
ഒടുവില്‍ ആരോ എഴുതി തയ്യാറാക്കിയ തിരകഥ പോലെ കോടി കണക്കിന് ഇന്ത്യക്കാരെ അപമാനിക്കാനുള്ള അവസരം മാക്കി തീര്‍ത്തു .ഇന്ത്യക്കാര്‍ക്ക് വൃത്തി കുറവാണെന്ന് കൂടെ മത്സരിച്ച ഒരു വെള്ള കുരങ്ങു പറഞ്ഞെത് കേട്ടു ശില്പ പൊട്ടി കരഞ്ഞു ലോകത്തിനു മുന്നില്‍ നമ്മുടെ നാണംകെടുത്തിയ അവളുടെ മുഖത്ത്അടിച്ചുഇറങ്ങിപോന്നിരുന്നെങ്കില്‍അതൊരുവലിയ കാര്യമാകുമായിരുന്നു.ഒടുവില്‍ 
ചാനലുകാര്‍കോടികള്‍സമ്പാതിച്ചുകുറെ കോടികളുമായി ശില്‍പയും മടങ്ങി .
ഇതു ഇപ്പോള്‍ പറഞ്ഞു വരുന്നത് ഈയിടെ ഞാനൊരു റിയാലിറ്റി ഷോ കാണാനിടയായി അമൃത ടി വി യില്‍ കഥയല്ല ജീവിതം എന്ന ഒരു റിയാലിറ്റി ഷോ .തകര്‍ന്ന കുടുംബങ്ങള്‍ ഒന്നിപ്പിക്കാന്‍ വേണ്ടി യുള്ള റിയാലിറ്റി ഷോ .
  മനുഷ്യന്‍ പ്രാകൃതമായി ജീവിച്ചപ്പോഴും പരിഷ്കരിയായിജീവിക്കുമ്പോഴും ദാമ്പത്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്അത് മനുഷ്യന്‍ ഉള്ള കാലത്തോളംഉണ്ടാകുകയും ചെയ്യും.നമ്മുടെ വീട്ടിലോ അടുത്ത വീട്ടിലോ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം .അത് പരമാവതി മറ്റു ആളുകളെ അറിയിക്കാതെ പ്രശ്നങ്ങള്‍ തീര്‍ക്കാനാണ് എല്ലാവരും ശ്രമിക്കാറ് .നമുക്ക് പറഞ്ഞു തീര്‍ക്കാന്‍ കഴിയാതെ വരുമ്പോഴാണ് നമ്മള്‍നാട്ടു പഞ്ചായത്ത്കളിലോ കുടംബകോടതികളിലോപോകാറ്.      
 അത്തരം കേസുകള്‍ നമ്മുടെ ചുറ്റു വട്ടത്തില്‍ ധാരാളം ഉണ്ട്.അതെല്ലാംഎത്ര പേര്‍ക്ക്അറിയാം.ചാനലുകാര്‍ക്ക് പ്രേക്ഷകര്‍ കുറഞ്ഞപ്പോള്‍വ്യതസ്തതക്ക് വേണ്ടിയും   സാമ്പത്തികനേട്ടത്തിന് വേണ്ടിയുംസാധാരണക്കാരായ ആളുകളുടെ കുടുംബ ജീവിതം ലോകത്തുള്ള എല്ലാ മലയാളികളെയും കാണിച്ചു  വിറ്റു കാശാക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഉള്ളതുംഇല്ലാത്തതുമായവൃത്തികെട്ടആരോപണങ്ങള്‍പരസ്പരംവിളിച്ചപറഞ്ഞു തന്‍റെഭാഗംവിജയിക്കാനുള്ള ശ്രമത്തില്‍ ഇതിലൂടെ സ്വയംകൂടുതല്‍ അപമാനിതയാകുന്നത് സ്ത്രീകള്‍  തന്നെയാണെന്ന് പങ്കെടുക്കുന്നവരും സ്ത്രീ വിമോച്ചകരും  മനസ്സിലാക്കുന്നില്ല .ഇതിലൂടെ ഇവര്‍ ഒന്നിച്ചാലും അച്ഛനും അമ്മയും  പരസ്പരം ഉന്നയിച്ച ആരോപണം ഇവരുടെ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ ഇന്‍റെര്‍ നെറ്റിലൂടെ കണ്ട് രസിക്കാം.
 മറ്റു കുട്ടികള്‍ നെറ്റില്‍ നിന്നു ഡൌന്‍ലോഡ് ചെയ്തു സഹാപടിയുടെ അച്ഛന്റെയും അമ്മയുടെയും കഴിഞ്ഞ കാല ലീല വിലാസ കഥകള്‍  കണ്ട് രസിക്കുന്നത് ഭാവിയില്‍ കാണേണ്ടി വരും.അമ്മയെയും അച്ഛനെയും കണ്ടല്ലേ മക്കള്‍ വളരുക ഇങ്ങിനെ കണ്ടു വളരുന്ന കുട്ടികള്‍ ഭാവിയില്‍  എങ്ങിനെയായി തീരും എന്ന് ആരെങ്കിലും ചിന്തിച്ചിടുണ്ടോ.
 ഇവര്‍ വിളിച്ചു പറയുന്ന പല  കഥകളിലും ഇവരുടെ കൂട്ട് കുടുംബങ്ങളും സുഹൃത്തുക്കളും  ഉള്‍പെടുന്നു .അവരും അപമാനിക്കപെടുന്നു.  
 അഞ്ചും ആറും എപ്പിസോട് കൊണ്ടാണ് ഒരു പ്രശ്നമെങ്കിലും തീര്‍ക്കുന്നത് .ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ ചാനലിനു പുറത്തു ഇത്രയും സമയം കൊണ്ട് ഇതിലെ ജഡ്ജിംഗ് പാനലിനു എത്ര തകര്‍ന്ന കുടുംബ ബന്ധങ്ങള്‍   ഒന്നിപ്പിക്കാമായിരുന്നു.കോടികള്‍ മുടക്കിഇങ്ങിനെഒരുപരിപാടിനടത്തുന്നവര്‍സാമൂഹ്യസേവനം      ആണോ  ലക്‌ഷ്യം വെക്കുന്നത് .അല്ല എന്ന് ചിന്തിച്ചാല്‍ മനസ്സിലാകും . 
കാഴ്ചക്കാര്‍ക്ക്ആരാന്‍റെ അമ്മക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസം.മറ്റുള്ളവരുടെ സ്വകാര്യ പ്രശ്നങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും നല്ല താല്പര്യമയിരിക്കുമല്ലോ.പ്രതേകിച്ചു സ്ത്രീകള്‍ക്ക്.അവരെ തന്നെയാണ് ചാനലുകാരും ലക്‌ഷ്യം വെക്കുന്നത് .
ഇതില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ തൊലിക്കട്ടി അപാരം [എന്തെങ്കിലും ലീഗല്‍ സമ്മര്‍ദം ഉണ്ടോ എന്നറിയില്ല] 
പ്രിയ പെട്ടവരെ ദയവായി നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ ഈ പരിപാടി കാണിക്കരുത്. കാരണം റിയാലിറ്റി ജ്വരം ബാധിച്ച ഈകാലഘട്ടത്തില്‍ഈ പരിപാടി കണ്ടാല്‍ഇത്തരം വേദികളില്‍ പ്രത്യഷപെടാന്‍ അവരും ആശിച്ചു പോകും.വിദേശചാനലുകളില്‍നിന്നുകോപ്പിഅടിക്കുന്നനമ്മുടെ സംസ്കാരത്തിന് ചേരാത്ത ഇത്തരം പരിപാടികള്‍ കാണാതിരിക്കാന്‍ നിങ്ങളെ കുട്ടികളെയെങ്കിലും നിങ്ങള്‍ വിലക്കണം എന്നാണ് എന്‍റെ അഭിപ്രായം .

Tuesday 15 May 2012

മെഴുകുതിരി പോലെ പ്രവാസികള്‍

തണല്‍ മരം 


ഒരു പാട് പേര്‍ക്ക് തണലേകുന്ന 
വളര്‍ന്നു പന്തലിച്ച ഒരാല്‍ മരമാണ്
 പ്രവാസികള്‍ 
ആല്‍ മരത്തിന്‍റെ നനവ് തേടിപോയ 
അടി വേരുകളാണ് ഓരോ പ്രവാസിയും .





ചിലന്തിയെ പോലെ പ്രവാസി 
അമ്മയെ ഭക്ഷിച്ചാണ് ചിലന്തി -
കുഞ്ഞുങ്ങള്‍ പിറക്കുന്നത്‌ 
വീടും നാടും തെളിയുമ്പോള്‍ 
പ്രവാസികളും അമ്മ ചിലന്തിയെ-
പോലെ നിശ്ചലമാകും . 





Thursday 10 May 2012

ഒരു പിടി മണ്ണ്


ഒരിക്കല്‍ 
എന്‍റെ മനസ്സിലെ ഒരു പാട്
സ്വപ്നങ്ങള്‍ക്കിടയില്‍ നിന്നു 
ഒരു കൊച്ചു സ്വപ്നം മുളച്ചു 
ഞാന്‍ അതിയായി സന്തോഷിച്ചു 
ആ സന്തോഷം തീരും മുന്‍പേ 
ഒരു കടുത്ത വേനലില്‍ എന്‍റെസ്വപ്ന -
മുള നാമ്പ് കരിഞ്ഞു ഉണങ്ങിപോയി .
കുറച്ചു കാലങ്ങള്‍ക്ക് ശേഷം 
ഒരു സ്വപ്നം പിന്നെയും മുളച്ചു 
കണ്ട് കൊതി തീരും മുന്‍പേ 
നിര്‍ത്താതെ പെയ്ത ഒരു മഴയില്‍ 
അതും വീണു ഒലിച്ചു പോയി 
അതിന്‍റെ വേദന യില്‍ കഴിയുമ്പോള്‍ 
ഇന്നലെ ഒരു സ്വപ്നം മുളപൊട്ടി 
ആ തളിരിലകള്‍ എന്‍റെ മനസ്സിന് 
ഒരു വസന്തം തന്നെ സമ്മാനിച്ചു
ഇനി ശക്തമായ മഴയും വെയിലും ഏല്‍ക്കാതെ
കൈവള്ളയിലെ കിനാക്കള്‍ പോലെ നോക്കണം
എന്‍റെ മലയാള നാട്ടില്‍ ഒരു പിടി മണ്ണ് 
ഇതും പൂക്കാതെ പോയാല്‍ ഇനിയൊരു 
തിരിച്ചു വരവുണ്ടാകുകയില്ല .......


Sunday 6 May 2012

പ്രവാസി സംഘടന

പ്രവാസി സംഘടനകളെ നിര്‍ത്തു നിങ്ങളുടെ കോലം കെട്ടലുകള്‍.ആര്‍ക്കു വേണ്ടിയാണു നിങ്ങള്‍ നാട്ടിലെ രാഷ്ട്രീയത്തിന്‍റെ പതിപ്പ് കമ്മിറ്റികള്‍ ഉണ്ടാക്കി പരസ്പരം പോരാടുന്നത് .പത്ര താളുകളിലും ഇന്‍റെര്‍ നെറ്റിലും നിങ്ങളുടെ വിഴുപ്പലക്കല്‍ കണ്ട് നിങ്ങളെ പോലെ പ്രവാസികളായ ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നു .പ്രവാസികളുടെ വരുമാനം കൊണ്ട് പുരോഗതി കൈവരിക്കുകയും ഇപ്പോള്‍ നില നില്‍ക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തെ ഭരണവര്‍ഗ്ഗം ഇന്നും വാഗ്ദാനങ്ങള്‍ മാത്രം നല്‍കി വഞ്ചിക്കുകയും പ്രവാസികളുടെ ഒരു പാട് പ്രശ്നങ്ങള്‍ കണ്ടി ല്ലെന്ന് നടിക്കുകയും ചെയ്യുമ്പോള്‍ അതിനെതിരെ സന്ഘടിക്കാതെ പാവപെട്ട പ്രവാസികളുടെ പേരില്‍  രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി  തമ്മില്‍ തല്ലുന്ന നാണം കെട്ട പരിപാടി എത്രയും പെട്ടന്ന് നിര്‍ത്തുക .കേന്ദ്രത്തിലും കേരളത്തിലും ഇതു രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വന്നാലും അവഗണിക്കുന്ന  പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയം കലര്‍ത്താതെ ഒരു മിച്ചു ചേരേണ്ട കാലം കഴിഞ്ഞിരിക്കുന്നു .ഇനിയും ഇതിനെതിരെ ഒന്നിക്കാന്‍ വൈകിയാല്‍ അതിന്‍റെ പ്രത്യാകാതം എങ്ങിനെയായിരിക്കും പറയാന്‍ കഴിയില്ല .അപ്പോള്‍ ഈ പറയുന്ന പ്രവാസി സംഘടനകളുടെ കയ്യില്‍ നില്‍ക്കില്ല .ഇതിലെ വേറൊരു തമാശ പ്രവാസി സംഘടനകളിലെ നേതാക്കന്മാര്‍ എല്ലാം ഒരു തരത്തിലും പ്രയാസവും കഷ്ട്ടപാടും ഉള്ള ആളുകളല്ല  .സുഖമുള്ള  ജോലിയും കൈ നിറയെ റിയാലും ഉള്ള ആളുകളാണ്‌  ഇവര്‍.പണം കൂടുമ്പോള്‍ ഉള്ള ഒരു അസുഖം ഉണ്ടല്ലോ അധികാരം അതിനു വേണ്ടിയാണ് ഈ തമ്മിലടി .നാട്ടില്‍ നിന്നു വരുന്ന നേതാക്കന്മാര്‍ക്ക് സ്വീകരണം നല്‍കുക ,പത്ര താളുകളില്‍ വരാന്‍ വേണ്ടിയുള്ള ഷോ കള്‍നടത്തുക ഇതൊക്കെയാണ് ഇവരുടെ സംഘടന പ്രവര്‍ത്തനം .പ്രവാസികള്‍ എല്ലാം തിരിച്ചറിയേണ്ടിയിരിക്കുന്നു .   

Saturday 5 May 2012

മുല്ല പെരിയാര്‍

ഇപ്പം എന്തായി,ആന മയില്‍  ഒട്ടകം ,മലപ്പുറം കത്തി .മുല്ല പെരിയാര്‍ ആണുങ്ങള്‍ കൊണ്ടുപോയി .ചിദംബരം തമിള്‍ നാട്ടില്‍ പോയി പ്രസങ്ങിച്ചത്‌ എല്ലാവരും മറന്നു പോയോ .ഇതൊക്കെ ആദ്യമേ പ്ലാന്‍ ചെയ്ത കളികളാണ് .ഇതിന്‍റെ പര്യവസാനം എന്താകുമെന്നു കേന്ദ്ര ഗവര്‍മെണ്ടിനും ,കേരള ഗവര്‍മെണ്ടിനും നേരത്തെ അറിയാം .കോടതി വിധിയാണെന്ന് പറഞ്ഞു നമ്മള്‍ സമാധാനിക്കും  എന്ന് എല്ലാവര്‍ക്കും അറിയാം .ഇതു തിരിച്ചായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്‍റെ  കേന്ദ്ര ഭരണം നഷ്ട്ടപെടും .ഒരു കേന്ദ്ര മന്ത്രിയും ഒരു മലയാളിയും തമിള്‍ നാട്ടില്‍ കാല് കുത്തില്ല .ഇവിടെത്തെ കുറെ മറ്റവന്മാര്‍ [കേന്ദ്ര മന്ത്രിമാര്‍ ]പിന്‍ ബെഞ്ചി ലിരുന്നു എന്തു കോപ്പാണ് ചെയ്യുന്നത് ആര്‍ക്കറിയാം .ശക്തമായി ഒന്ന് പ്രതികരിക്കാന്‍ പോലും കഴിയാതെ നാണമില്ലാത്തവര്‍ രാഷ്ട്രീയം കളിക്കുന്നു .തമിള്‍ നാടിന്‍റെ ഒരു പ്രത്യകത അവര്‍ അവരുടെ പൊതു വിഷയത്തില്‍ അവര്‍ ഒറ്റ കെട്ടാണ്.നമ്മളോ ,വരും തിരഞ്ഞെടുപ്പുകള്‍ കുത്തി കൊട് വലുതായി.അവരെയും പറഞ്ഞിട്ട് കാര്യമില്ല .അവര്‍ അവരുടെ തൊഴില്‍ ചെയ്യുന്നു . കേരളത്തിലെ വോട്ടര്‍മര്‍ക്കാന് ആദ്യം ഉളുപ്പ് വേണ്ടത് .രാഷ്ട്രീയക്കാര്‍ അധികാരത്തിനായി പലതും കളിക്കും .ഡാം തകര്‍ന്നു കുറെ ആളുകള്‍ മരിച്ചാല്‍ രാഷ്ട്രീയകര്‍ക്ക് ഒന്ന് കൂടി ഉഷാറായി .ഡാം വിഷയത്തില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധം നെയ്യാറ്റിന്‍ കര ഉപ തിരഞ്ഞെടുപ്പിനെ ബാധിക്കുന്നതില്‍ നിന്നു  ശ്രദ്ധ തിരിക്കനാണോ  ഒഞ്ചി യത്തെ കൊലപാതകം എന്ന് സംശയികേണ്ടിയിരിക്കുന്നു .

Wednesday 2 May 2012

ഉത്തരം



ഒന്ന് നുള്ളി പോലും നോവിച്ചില്ല നിന്നെ ഞാന്‍ 
എന്നിട്ടും ഞാന്‍ നിന്‍റെ ശത്രുവായി 
നിന്‍റെ ആദര്‍ശ മാണോ എന്നെ നിന്‍റെ ശത്രുവാക്കിയത് 
അല്ലെങ്കില്‍ എന്‍റെ വിശ്വസമാണോ നിന്നെ പ്രകോപിച്ചത് 
എന്‍റെ മാറ് പിളര്‍ക്കും മുന്‍പ് -
പറയുക എന്‍റെ പ്രിയ സോദരാ.