Tuesday 27 August 2013


കേരള .. ദല്‍ഹി ഡയറി 
കോണ്‍ഗ്രസ്‌ ഹൈകമാന്റ്  കാണാതെ പോയത്.... 



      സോളാര്‍ സരിത വിഷയത്തില്‍ ഉണ്ടായ ഭരണ പ്രതിസന്ധിയും കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ പോരും n ss ,s n d p പോലുള്ള മത സമുദായ സംഘടനകളുമായി u d f ന് ഉണ്ടായ പടല പിണക്കങ്ങളും വേണ്ട വിധം മനസ്സിലാക്കി തക്ക സമയത്ത്  ഒരു നിലപാട് എടുക്കാന്‍ കൊണ്ഗ്രെസ്സ് നേതൃത്വത്തിനു കഴിയാതെ പോയത് ആന മണ്ടത്തരമായി പോയി .
                                   കാരണം സരിത വിഷയം വരുന്നത് വരെ u d fന് വലിയ രാഷ്ട്രീയ പ്രധിസന്ധി ഉണ്ടായിരുന്നില്ല ..n ss ,s n d p യുമായി ബന്ധപെട്ട ചില്ലറ വിഷയങ്ങള്‍ ഒഴിച്ച്. പ്രത്യകിച്ച്  ടി പി വധവുമായി ബന്ധപെട്ടു ഇടതു പക്ഷതിനുണ്ടായ ക്ഷീണത്തില്‍ നിന്ന് അവര്‍ മോചിതരാകാതെ ഇഴഞ്ഞു നീങ്ങുമ്പോള്‍ കിട്ടിയ സരിത വിഷയം പുറത്തു വരികയും അതില്‍ മുഖ്യ മന്തിയുടെ ഓഫീസിനു പങ്കുണ്ടെന്ന് u d f കാര്‍ തന്നെ ആരോപിക്കുകയും അത് സത്യമാണെന്ന് തെളിയുകയും ചെയ്ത സാഹചര്യവും അതിനോടനുബന്ധിച്ചു ഉണ്ടായ പ്രശ്നങ്ങളും u d f ന്‍റെ പ്രതിച്ചായ തകര്‍ന്നു ..ഇടതു പക്ഷം ശക്തമായ സമര പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചപ്പോള്‍ തന്നെ കൊണ്ഗ്രെസ്സ്നേതൃത്വം ബുദ്ധി പൂര്‍വ്വം ഇടപെടെണ്ടിയിരുന്നു ..ലോക സഭ തിരഞ്ഞെടുപ്പ് അടുക്കാറായ സാഹചര്യത്തില്‍ വീണ്ടും കേന്ദ്രത്തില്‍ ഒരിക്കല്‍ കൂടി ഭരണം കിട്ടുമോ എന്നാ ആശങ്ക നിലനില്കുന്ന സമയത്ത് രണ്ടു വര്ഷം ഭരിച്ച ഉമ്മന്‍ ചാണ്ടിയെ മാറ്റി രമേശ്‌ ചെന്നിത്തലയെ മുഖ്യമന്ത്രി അക്കേണ്ടിയിരുന്നു ..കെ പി സി സി പ്രസിഡണ്ട്‌ ആയി വി സുധീരനെയും നിയമിചിരുന്നെങ്കില്‍  കൊണ്ഗ്രെസ്സിനെ പിന്തുണച്ചിരുന്ന ..ഇപ്പോള്‍ പിണങ്ങി നില്‍കുന്ന n ss ,s n d p പോലുള്ള സംഘടനകളുടെ  പിന്തുണ ഈ പാര്‍ലമെന്റ്റ് തിരഞ്ഞെടുപ്പില്‍ ലഭിക്കുകയും കൊന്ഗ്രെസ്സിനകത്തെ പ്രതിസന്ധി ഒരളവോളം പരിഹരിക്കപെടുകയും  ഒരു പത്ത് ലോക സഭ സീറ്റ് കേരളത്തില്‍ നിന്ന്u d f ന് ലഭിക്കുകയും ചെയ്യുമായിരുന്നു .ഇടതു പക്ഷത്തിനു വീണ്ടും പഴയ ശക്തി ലഭിക്കുകയും ചെയ്യില്ലായിരുന്നു . 

       ഇടതുപക്ഷത്തിന്‍റെ വിജയം ....ടി പി വധ ആരോപണത്തിന്റെ ക്ഷീണത്തില്‍ കഴിയുമ്പോഴാണ് സോളാര്‍  വിഷയം ഉയര്‍ന്നു വന്നത് .കിട്ടിയ അവസരം മുതലെടുക്കുകയും u d f ല്‍ തന്നെയുള്ള പി സി ജോര്‍ജ് അടക്കമുള്ള ആളുകളുടെ പിന്തുണയും കൂടിയായപ്പോള്‍ സി പി എം അതിന്റെ പഴയ ശക്തിയിലേക്ക് ഉയര്‍ന്നു .സര്‍ക്കാരിനെതിരെ പ്രതിപക്ഷം അത് വരെ ചെയ്ത ചില സമരങ്ങളില്‍ ജന പിന്തുണ വേണ്ടത്ര ഉണ്ടായിരുന്നില്ല.എന്നാല്‍  സോളാര്‍ വിഷയത്തില്‍ ജനം ഇടതു പക്ഷത്തോടൊപ്പം നിന്നു .സെക്രടരിയെറ്റ് ഉപരോധം വന്‍ ജന പിന്തുണ ലഭിച്ചെങ്കിലും അതിന്‍റെ അവസാനം വേണ്ടത്ര ശോഭ ലഭിച്ചില്ല എന്നാ അഭിപ്രായം ഉയര്‍ന്നു ..
                                  പക്ഷെ ഇവിടെയാണ് സി പി എം ന് വൈകി ബുദ്ധി ഉദിച്ചത് .ഉപരോധ സമരം കൂടുതല്‍ ദിവസത്തിലേക്ക് നീങ്ങുകയാണെങ്കില്‍ സമരം  ശക്തി പ്രാപിച്ചു പ്രവര്‍ത്തകരില്‍ നിന്ന് വല്ല അനിഷ്ട സംഭവം ഉണ്ടാകുകയോ ചെയ്താലോ ...പൊതു താല്പര്യ പ്രകാരവും സര്‍ക്കാര്‍ ഉധ്യോഗസ്തര്‍  ഹൈകോടതിയില്‍ കൊടുത്ത പരാതി പ്രകാരം കോടതിയുടെ വല്ല ഇടപെടല്‍ ഉണ്ടാകുകയോ..ഭരണ സിരാകേന്ദ്രം കുറെദിവസം തുറക്കാതിരിക്കുകയും  ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക്പരിഹാരം കാണാന്‍ അവസരം ഇല്ലാതിരിക്കുകയും ..തിരുവനന്തപുരം നഗരം ലക്ഷ കണക്കിന് പ്രവര്‍ത്തകരുടെ മാലിന്യതാല്‍ ചീഞ്ഞു നാറുമെന്നും. അത് l d f ന് വന്‍ തിരിച്ചടി നേരിടുമെന്ന് നേതൃത്വം മനസ്സിലാക്കിയത്‌ പ്രകാരമാണ് ഒരു പാതി അവസരത്തില്‍ സമരത്തില്‍ നിന്ന് പിന്തിരിഞ്ഞത് .
                                                                    അത് മാത്രമല്ല ഇടതു പക്ഷത്തിന്‍റെ ജനരോക്ഷത്തിന്റെ ഭാഗമായോ ഉമ്മന്‍ ചാണ്ടി രാജി വെച്ച് പോകേണ്ടി വന്നാല്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ രമേശ്‌ മുഖ്യമന്ത്രിയാകുകയും സുധീരന്‍ ;കാര്‍ത്തികേയന്‍ ആരെങ്കിലും ഒരാള്‍  കെ പി സി സി പ്രസിഡണ്ട്‌ ആകുകയും ചെയ്താല്‍ യു ഡി എഫ്ന് നഷ്ട പെട്ട പഴയ ജന പിന്തുണ ലഭികുമെന്നും എല്‍ ഡി എഫ് തിരിച്ചറിഞ്ഞു .ഉമ്മന്‍ ചാണ്ടി ഈ വരുന്ന ലോക് സഭ തിരഞ്ഞെടുപ്പ് വരെ തുടരണം എന്ന് ഇടത് പക്ഷം ആഗ്രഹിക്കുന്നു ..തിരഞ്ഞെടുപ്പ് വരെ കരികൊടി പ്രയോഗവുമായി സമര രംഗത്ത് നിലയുറപ്പിച്ച് അണികളെ തൃപ്തി പെടുത്തുകയും മൊത്തം വോട്ടര്‍മാരില്‍ ഗവര്‍മെന്റിനെതിരെ ഒരു സംശയത്തിനു ഇട നല്‍കുകയും ചെയ്തു കൊണ്ടിരിക്കും  ഉമ്മന്‍‌ചാണ്ടിതിരഞ്ഞെടുപ്പ് വരെ തുടര്‍ന്നാല്‍ തീര്‍ച്ചയായും സോളാര്‍ വിഷയവും കൊണ്ഗ്രെസ്സിലെ ഗ്രൂപ്പ്‌ പ്രവര്‍ത്തനം മൂലവും യു ഡി എഫ് തകരും അത് ഇടതു പക്ഷത്തിനു നല്ല ഒരു വിജയം സമ്മാനിക്കും ...അപ്പോള്‍ യു ഡി എഫ് നുണ്ടായ ദയനീയ പരാജയത്തില്‍ ഉമ്മന്ചാണ്ടിക്ക് മുഖ്യ മന്ത്രിയായി തുടരാന്‍ കഴിയില്ല ..ആ സമയത്ത് ഐ ഗ്രൂപ്പ്‌ വേണ്ട ചരട് വലി ഡല്‍ഹിയില്‍ നടത്തും രമേശ്‌ മുഖ്യമന്ത്രിയാകും.

           ലോകസഭ തിരെഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇടതുപക്ഷം മറ്റൊരു കളി കൂടി കളിക്കും യു ഡി എഫ് മുന്നണിയില്‍ നിന്ന് ആരെയെങ്കിലും ചാടിക്കാന്‍ ശ്രമിക്കുകയും ചെയ്യും ..അത് വിജയം കാണാനാണ് കൂടുതല്‍ സാധ്യത .പല ചെറു പാര്‍ട്ടികള്‍ ഇപ്പോള്‍ തന്നെ ചാടാന്‍ നില്കുന്നുണ്ട് പക്ഷെ ഇപ്പോള്‍ അതിന് ശ്രമികില്ല . അങ്ങിനെ വന്നാല്‍ സംസ്ഥാന ഭരണവും പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്  കൂടുതല്‍ എം പി മാരെയും ലഭിക്കും .കേരളം സമ്പൂര്‍ണമായി ഇടതു പക്ഷത്തിന്‍റെ കൈകളില്‍ ചെന്ന് ചേരുകയും ചെയ്യും .അധികാര കൊതിയനായ ഉമ്മന്‍ ചാണ്ടിക്ക് അറിയാം കേരളത്തില്‍ എങ്ങിനെ പാലും തേനും ഒഴുക്കി ഭരിച്ചാലും ഈ അഞ്ചു വര്ഷം കഴിഞ്ഞാല്‍ യു ഡി എഫ് ന് വീണ്ടും അധികാരത്തില്‍ വരാന്‍കഴിയില്ല എന്ന്.രണ്ടു വട്ട സാധ്യത  കേരളത്തില്‍ കുറവാണെന്നും പിന്നീട് ഒരു അഞ്ചു വര്‍ഷത്തിനു ശേഷം ഭരണം കിട്ടിയാലും തനിക്ക് മുഖ്യമന്ത്രി യാകാന്‍ അവസരം കിട്ടില്ലെന്നും മനസ്സിലാക്കിയ ഉമ്മന്‍ കിട്ടുന്ന ദിനങ്ങള്‍ നഷ്ട പെടുത്താതെ അധികാര സുഖത്തില്‍ അലിയും ..വ്യക്തമായ ലോക വീക്ഷണമോ രാഷ്ട്രീയ കാഴ്ചപാടോ ഇല്ലാതെ കൊണ്ഗ്രെസ്സ് നേതൃത്വം ഇരുട്ടില്‍ തപ്പുന്നു .